Thursday, April 25, 2024
keralaNews

ഈരാറ്റുപേട്ടയിലെ കടുവാമുഴി ബസ് സ്റ്റാന്‍ഡിന് പുതുജീവന്‍ നല്‍കും .സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ .

നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കടുവാമുഴി ബസ് സ്റ്റാന്‍ഡ് ഇന്നും അവഗണനയില്‍.ഒരു ബസ്സ് പോലും കയറാതെ ഉപയോഗശൂന്യമായി കിടക്കുന്ന ബസ്സ്റ്റാന്‍ ന്റിന് പുതുജീവന്‍ നല്‍കും.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പറഞ്ഞു .കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ബസ് സ്റ്റാന്‍ന്റില്‍ ബസ് കയറുന്നതും നോക്കി നാട്ടുകാര്‍കാത്തിരിക്കുകയാണ്.പൂഞ്ഞാറിന്റെ നിലവിലെ എം എല്‍ എയുടെ കടുത്ത അനാസ്ഥയാണ് അവഗണനയ്ക്ക് കാരണമെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പറഞ്ഞു.നഗരത്തിലെ ഗതാഗതകുരുക്ക് ലഘൂകരിക്കുന്നതിനും യാത്രക്കാര്‍ക്ക് ആവശ്യമായസൗകര്യങ്ങളൊരുക്കുന്നതിനും വേണ്ടിയാണ് സ്ഥലമേറ്റെടുത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചത് .ഒരു ജനപ്രതിനിധി എന്ന നിലയില്‍ എം എല്‍ എ എന്ത് ഇടപെടലാണ് ബസ് സ്റ്റാന്‍ഡിനെ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടത്തിയിട്ടുള്ളതെന്ന് ഈ നാട്ടിലെ ജനങ്ങളോട് വിശദീകരിക്കണമെന്നും സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പറഞ്ഞു.പൂഞ്ഞാറിന്റെ ഈ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ പൂഞ്ഞാറിലെ പ്രബുദ്ധരായ ജനങ്ങള്‍ വിധിയെഴുതുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.