കോട്ടയം കുറിച്ചിയില്‍ കാര്‍ റോഡരികിലെ കടയിലേയ്ക്ക് ഇടിച്ചു കയറി തമിഴ്നാട് സ്വദേശിയ്ക്ക് ദാരുണാന്ത്യം.

കോട്ടയം എംസി റോഡില്‍ കുറിച്ചി കാലായില്‍പ്പടിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്നാട് സ്വദേശിയ്ക്കു ദാരുണാന്ത്യം. അപകടത്തില്‍ വഴിയാത്രക്കാരായ നാലു പേര്‍ക്കും, കാറോടിച്ച തമിഴ്നാട് സ്വദേശിയായ സ്വാമി ദൊരെയാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കാറോടിച്ചിരുന്ന തിരുവനന്തപുരം വിതുര സ്വദേശി വിഷ്ണുവിനും പ്രദേശവാസിയായ സിവില്‍ പൊലീസ് ഓഫീസര്‍ക്കും അടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ കുറിച്ചി കാലായിപ്പടിയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നുമാണ് കാര്‍ വന്നത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു കാറോടിച്ചിരുന്ന വിഷ്ണു. നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കടയില്‍ നില്‍ക്കുകയായിരുന്നു സ്വാമി ദൊരെ സംഭവസ്ഥലത്ത് തന്നെ മരിച്ചു.കടയില്‍ ഇടിച്ച ശേഷം കാര്‍ എതിരെ വന്ന മറ്റൊരു ബൈക്കിലും ഇടിച്ചു. പ്രഭാത സവാരിക്ക് ശേഷം മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോസ്ഥനായിരുന്നു ബൈക്കില്‍. തട്ടുകടയ്ക്കുള്ളിലെ ജീവനക്കാരന് കടയിലെ പാല്‍ തെറിച്ചു വീണും പൊള്ളലേറ്റു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ നേരിയ ഗതാഗത തടസവും ഉണ്ടായി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് സ്വാമി ദൊരെയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരിച്ചിരുന്നു. പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.