Connect with us

Hi, what are you looking for?

kerala

ആ പ്രഖ്യാപനം : ഉമ്മൻചാണ്ടിയെ എരുമേലി നിവാസികൾക്ക് മറക്കാനാവില്ല 

   Rajan s  
എരുമേലി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ സംസ്ഥാനത്ത് പതിനായിരങ്ങൾ  കണ്ണീരിൽ കുതിർന്ന വിട  നൽകുമ്പോൾ മലയോര മേഖലയായ  എരുമേലി നിവാസികൾക്ക് ഉമ്മൻചാണ്ടിയെ മറക്കാനാവില്ല.ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ അയ്യപ്പഭക്തർ പേട്ടതുള്ളുന്ന പാതയിൽ എത്തിയ ആ പ്രഖ്യാപനമാണ് ഇന്നും ഉമ്മൻചാണ്ടിയുടെ വേർപാടിലും  എരുമേലി നിവാസികൾ സ്മരിക്കുന്നത്.മുമ്പ് ഒരിക്കലും  ഒരു മുഖ്യമന്ത്രിയും – മറ്റു നേതാക്കളാരും എരുമേലിയെ ഇത്തരത്തിൽ പരിഗണിച്ചിട്ടില്ല.ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർ അവരുടെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ആചരിക്കുന്ന എരുമേലി പേട്ടതുള്ളൽ പാതയായ എരുമേലി കൊച്ചമ്പലം മുതൽ വലിയമ്പലം വരെയുള്ള പേട്ടതുള്ളൽ പാതയെ  വിശുദ്ധ പാതയായും – എരുമേലിയെ ടൗൺഷിപ്പായി പ്രഖ്യാപിച്ചാണ് അന്ന് ഉമ്മൻചാണ്ടി എരുമേലി നിവാസികളുടെ പ്രിയപ്പെട്ടവനായത്.ആ പ്രഖ്യാപനവും മറ്റും ഇന്നും ഓർക്കുകയാണെന്ന് മുൻ എം എൽ എ ജോർജ് ജെ മാത്യു പറഞ്ഞു.വിവിധ ഹൈന്ദവടെ നിരന്തരമായ ആവശ്യമായിരുന്നു വിശുദ്ധ പാത പ്രഖ്യാപനം. ഈ  ആവശ്യം  ഒരു ഉപാധിയും –  തടസ്സങ്ങളും ഇല്ലാതെ അന്ന് ഉമ്മൻചാണ്ടി എരുമേലിയിൽ എത്തി പ്രഖ്യാപിച്ചത്. ശബരിമല തീർത്ഥാടകർ നിർഭയമായി താള –  മേളത്തിന്റെ അകമ്പടിയോടെ പാതയിലൂടെ പേട്ട തുള്ളണമെന്ന്  അദ്ദേഹം ആഗ്രഹിച്ചു. ഹൈന്ദവരുടെ സംഘടനകളുടെ ഈ അപേക്ഷയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അംഗീകരിച്ചത്. പേട്ടതുള്ളൽ പാതയിൽക്കൂടിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു കൊണ്ടായിരുന്നു ആ പ്രഖ്യാപനം ഉണ്ടായത്.ശബരിമല തീർത്ഥാടനത്തിന് ഏറ്റവും അധികം സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കൂടിയായിരുന്നു ഈ പ്രഖ്യാപനം. ബിജെപിയുടെ നേതൃത്വത്തിൽ പേട്ടതുള്ളൽ പാതയെ വിശുദ്ധ പാതയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പേട്ട തുള്ളൽ പാതയിൽ ശയന പ്രദക്ഷിണം നടത്തിയതിന് പിന്നാലെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടലുകൾ ഉണ്ടായത്. മണ്ഡലം പ്രസിഡന്റ് അനിയൻ എരുമേലിയുടെ നേതൃത്വത്തിൽ നടന്ന ശയന പ്രദക്ഷിണം ബിജെപി നേതാവ് രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അഡ്വ. ഡി മുരളീധരൻ അടക്കം നിരവധി പേർ പങ്കെടുത്തിരുന്നു .
ഉമ്മൻചാണ്ടി വിട പറയുമ്പോൾ ആ പ്രഖ്യാപനം ഇന്നും ഓർക്കുകയാണ് എരുമേലി നിവാസികൾ.ശബരിമല തീർത്ഥാടനത്തിനേയും ഹൈന്ദവ വിശ്വാസത്തെയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ച ഉമ്മൻചാണ്ടിക്ക് എരുമേലിയുടെ   അനുശോചനം.

You May Also Like

Local News

എരുമേലി : മകളുടെ വിവാഹം നിശ്ചയം നടത്താന്‍ പഞ്ചായത്ത് വക തകര്‍ന്ന റോഡ് വീട്ടുകാര്‍ സഞ്ചാര യോഗ്യമാക്കി. എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് റോഡാണ് താമസക്കാരനായ പുഷ്പവിലാസം പ്രസാദും – സുഹൃത്തുക്കളും...

kerala

എരുമേലി: കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീർത്ഥാടകർക്ക് ചായ – കാപ്പി കൊടുത്തുവെന്ന പരാതിയിൽ കച്ചവടക്കാരെ റവന്യൂ സ്ക്വാഡ് കയ്യോടെ പിടികൂടി. എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം....

Local News

ചായക്ക് കക്കൂസിലെ വെള്ളം : തീര്‍ത്ഥാടനത്തോട് വെറുപ്പുള്ള ഒരാളേയും കച്ചവടം ചെയ്യാന്‍ അനുവദിക്കരുത് എരുമേലി: ദേവസ്വം ബോര്‍ഡ് ലേലം ചെയ്തു കൊടുത്ത കടയില്‍ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന ചായ – കാപ്പി –...

kerala

എരുമേലി: എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന്...